മറയൂർ: മൂന്നാർ-മറയൂർ മേഖലയിൽ കാണപ്പെടുന്ന പടയപ്പ എന്ന ഒറ്റയാൻ മദപ്പാടിലാണെന്നും ജാഗ്രത വേണമെന്നും വനം വകുപ്പ്. വരുംദിവസങ്ങളില്‍ ആന കൂടുതല്‍ അക്രമണകാരിയാകാൻ സാധ്യതുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.മറയൂര്‍-മൂന്നാര്‍ പാത, മൂന്നാര്‍ ടൗണ്‍, ഇരവികുളം നാഷനല്‍ പാര്‍ക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒറ്റയാന് പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു. തോട്ടംതൊഴിലാളികളും സഞ്ചാരികളും കാട്ടാനയുടെ അടുത്ത് ചെല്ലുന്നതും പതിവ് കാഴ്ചയാണ്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാല്‍ പോലും നാശ നഷ്ടം വരുത്താത്ത കാട്ടാനയായിരുന്നു പടയപ്പ.കാട്ടാനയുടെ ആക്രമണ സ്വഭാവം നിരീക്ഷിച്ച വനംവകുപ്പ് ഒറ്റയാന് മദപ്പാടിലാണെന്നും പ്രദേശവാസികള്‍ മുമ്പത്തെപ്പോലെ കാട്ടാനയോട് ഇടപഴകാന്‍ ശ്രമിക്കരുതെന്നും നിർദേശം നല്കിമദപ്പാടിന്റെ തുടക്കമാണെന്നും വരുംദിവസങ്ങളില്‍ ആന കൂടുതല്‍ ആക്രമണകാരിയായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മറയൂര്‍ ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതെന്ന് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാര്‍ പറഞ്ഞു. ഇതുവഴി ഇരുചക്രവാഹനങ്ങളിലെ രാത്രി യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു.