ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെ വലിയ സർപ്രൈസുകൾ.വടകരയിൽ സിറ്റിംഗ് എംപി കെ. മുരളീധരൻ മത്സരിക്കില്ലെന്നാണ് സൂചന. പകരം ടി.എൻ. പ്രതാപന്‍റെ ശക്തി കേന്ദ്രമായ തൃശൂരിൽ മുരളീധരൻ പോരാട്ടത്തിനിറങ്ങുമെന്നാണ് വിവരം.തൃശൂരിൽ സിറ്റിംഗ് എംപിയായ ടി.എൻ. പ്രതാപൻ മത്സരരംഗത്തുണ്ടാകില്ല. പകരം പ്രതാപന് നിയമസഭാ സീറ്റ് നൽകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് മുരളീധരൻ തൃശൂരിൽനിന്നു മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതെന്നാണ് വിവരം.തൃശൂരിൽ ടി.എൻ. പ്രതാപൻ പ്രചരണങ്ങൾ തുടങ്ങിയിരുന്നു. പ്രതാപത്തോടെ പ്രതാപൻ എന്ന ചുവരെഴുത്തുകൾ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം.പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ കൂടിയാണ് തൃശൂരിൽ മുരളീധരനെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തൃശൂരിലെത്തി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കായി നീക്കങ്ങൾ നടത്തിയ സാഹചര്യത്തിൽകൂടിയാണ് പ്രതാപനു പകരം മുരളീധരനെ കളത്തിലിറക്കുന്നത്.മുരളീധരന്‍റെ വടകരയിൽ ഷാഫി പറന്പിലോ ടി. സിദ്ദിഖോ മത്സരിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ ജനവിധി തേടും. കെ. സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കും. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ നിന്നും മത്സരിക്കും. മറ്റു സീറ്റുകളിൽ സീറ്റിംഗ് എംപിമാർ തന്നെ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ.കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പട്ടികയിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here