കൊച്ചി: അഭിമന്യു കൊലക്കേസിലെ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നും അപ്രത്യക്ഷമായ കുറ്റപത്രം അടക്കമുള്ള രേഖകള്‍ പുനഃസൃഷ്ടിക്കാനുള്ള നടപടികള്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി.രേഖകള്‍ നഷ്ടമായ വിവരം കഴിഞ്ഞ ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാണോയെന്നും വീണ്ടെടുക്കാനാകുമോയെന്നും അപ്പോള്‍തന്നെ ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു.

രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് ഇവ പുനഃസൃഷ്ടിക്കാന്‍ ഹൈക്കോടതി ജില്ല ജഡ്ജിക്ക് നിര്‍ദേശം നല്‍കിയത്. അതോടെയാണ് ഇതിനുള്ള നടപടികള്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.വിചാരണ നടപടികളിലേക്ക് ഈ മാസം 18ന് കടക്കാനിരിക്കെയാണ് കേസിന്‍റെ 11 ഓളം രേഖകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് അപ്രത്യക്ഷമായത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രം, പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കാഷ്വാലിറ്റി രജിസ്റ്റര്‍, മുറിവ് സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവ അടക്കമുള്ള രേഖകളാണ് നഷ്ടപ്പെട്ടത്.എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സെഷന്‍സ് കോടതി നോട്ടീസ് നല്‍കി. മാര്‍ച്ച് 17നു മുന്‍പ് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് നിര്‍ദേശം. നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ പ്രോസിക്യൂഷനില്‍ നിന്നാണ് തേടിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികള്‍ക്കും രേഖകളുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. യഥാര്‍ത്ഥ രേഖകള്‍ പ്രോസിക്യൂഷന്‍റെ പക്കലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here