ഇടുക്കി: അടിമാലിയില്‍ പോലീസുകാരന് കുത്തേറ്റു. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളത്തൂവല്‍ സ്‌റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തേറ്റത്.തിങ്കളാഴ്ച രാത്രി പത്തോടെ ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു അനീഷ്. ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഇരുന്നൂറേക്കറില്‍ വെച്ച് കാര്‍ തടഞ്ഞു. ബോണറ്റില്‍ ശക്തമായി അടിച്ചു.

ഇത് ചോദ്യം ചെയ്തപ്പോഴാണ് കുത്തി പരിക്കേല്‍പിച്ചത്. അനീഷിന്‍റെ വയറിലും കൈയ്ക്കും പരിക്കേറ്റു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിന്‍റെ കൈയില്‍ 12 തുന്നലുകള്‍ വേണ്ടി വന്നു.സംഭവത്തില്‍ അത്തികുഴിയില്‍ നായന സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here