കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അപ്പീലുകളിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈകോടതി ശരിവെച്ചു രണ്ട് പ്രതികളെ വെറുതേവിട്ട നടപടി കോടതി റദ്ദാക്കി.പ്രതികളും സര്‍ക്കാറും കെ.കെ. രമ എം.എല്‍.എയും നല്കിയ അപ്പീലുകളിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. 2014ലാണ് വിചാരണക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി. മോഹനന് ഉള്‍പ്പെടെ 24 പേരെ വെറുതെവിട്ടിരുന്നു.വിചാരണക്കോടതി എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്, ട്രൗസര്‍ മനോജ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.