അബുദാബി:അബുദാബിയിലെ ഹിന്ദുക്ഷേത്രം ഭക്തർക്ക് സമർപ്പിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 ന് ഭക്തർക്ക് ക്ഷേത്രം സമർപ്പിക്കും. ചടങ്ങില്‍ യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ദര്‍ശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18-ന് പ്രവേശനം നല്‍കും.യു.എ.ഇ. യിലുള്ളവര്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ക്ഷേത്രത്തിന് ശിലയിട്ടത്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നത് യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ്.