ഓയൂർ: മർദനമേറ്റ ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വെളിയം പരുത്തിയറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ വെളിയം കോളനി ശ്രീജിത് ഭവനിൽ സന്തോഷാണ് (52) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പരുത്തിയറ രാജീവ് ഭവനിൽ രാജീവിനെ (42) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ പരുത്തിയറ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ വിശ്രമ കേന്ദ്രത്തിൽ നിന്ന സന്തോഷും സ്ഥലത്തെതിയ രാജീവും തമ്മിൽ അടികൂടി.തലക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്തോഷ് ഇപ്പോഴും തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . സംഭവത്തിന് രണ്ടു ദിവസം മുമ്പ് വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് അമ്പലത്തിലെ ഉത്സവത്തിനിടെ രാജീവും സന്തോഷുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു.
അതിന്റെ തുടർച്ചയാണ് പരുത്തിയറയിലെ സംഘർഷം. വധശ്രമത്തിന് കേസെടുത്ത രാജീവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.