പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ ഐസക്കിന് നോട്ടിയച്ചത്.പന്തളം തെക്കേക്കരയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ച് കൂട്ടി വായ്പ വാഗ്ദാനം ചെയ്തെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐസക്കിനെതിരേ യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. കെ.ഡിസ്ക് എന്ന സര്‍ക്കാര്‍ സംവിധാനം വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും യുഡിഎഫ് പരാതി നൽകിയിരുന്നു. അതേസമയം യുഡിഎഫിന്റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു.