കണ്ണൂര്‍: അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഞായറാഴ്ച പകൽ മുഴുവൻ പ്രദേശത്തെ റബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.

ഇതനുസരിച്ച് കാസർഗോഡുനിന്നു വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. കടുവ രക്ഷപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു.കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചയായി ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here